ന്യൂഡൽഹി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച സംഭവത്തിൽ 24കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹൈഡ്രോഫോബിയയുള്ളയാളാണ് അറസ്റ്റിലായതെന്ന് ​പൊലീസ് അറിയിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.

കൊലപാതക കുറ്റത്തിന് പുറമേ മനുഷ്യ മാംസം ഭക്ഷിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച സറാദന ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 65കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവരെ പ്രതി കല്ലുകൊണ്ട് അടിച്ചുവീഴ്ത്തി ​മാംസ ഭക്ഷിക്കുകയായിരുന്നു.മാനസിക സ്ഥിരതയില്ലാതെ പെരുമാറിയ പ്രതിയെ തങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരന്നുവെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽവെച്ചും ഇയാൾ അക്രമാസക്തനായെന്ന് ഡി.സി.പി അറിയിച്ചു.