ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തേജസ്വി യാദവ് രംഗത്ത്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകൾ എത്തിച്ചു. ബാഗുകൾ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

‘വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകൾക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണ് സ്ത്രീകൾ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അപഹരിച്ചു. അന്ന് ക്യൂവിൽ നിന്ന് നിരവധിപേർ മരിച്ചു. കർഷക സമരത്തിൽ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച് നിരവധിപേർ മരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ  കണക്കുപറയണം.’ തേജസ്വി യാദവ് പറഞ്ഞു.