Author: George Kakkanatt

ബ്രസീലിലെ വൈറൽ ബീറ്റ് ബോക്സിങ് സന്യാസിനിമാർ

എറ്റെർണോ എന്ന കത്തോലിക്കാ ടെലിവിഷൻ ചാനലിൽ “എറ്റേണൽ ഫാദർ” എന്ന പരിപാടിയിൽ ബ്രസീലിയൻ രണ്ടു സന്യാസിനിമാർ പങ്കെടുത്ത ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സന്യാസിനിമാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ‘ബീറ്റ് ബോക്സിങ്’ ചെയ്യുന്ന ഇവർ വളരെയധികം പ്രത്യേകതയുള്ളവരാണ്. ബീറ്റ്ബോക്സിംഗ് എന്നത് തൊണ്ട ഉപയോഗിച്ച് താളവാദ്യങ്ങളും മറ്റ് ശബ്ദ ഇഫക്റ്റുകളും അനുകരിക്കുന്ന ഒരു സംഗീത കലാരൂപമാണ്. കോപിയോസ റെഡെൻകാവോ സഭയിലെ അംഗങ്ങളായ സി. മാരിസെലെ കാസിയാനോയും സി. മാരിസ ഡി പോളയും ഷോയുടെ അവതാരകനായ ഡീക്കൺ ജിയോവാനി ബാസ്റ്റോസിനൊപ്പം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വെറുമൊരു ബീറ്റ് ബോക്സിങ് എന്നതിലുപരിയായി ഇവർ അല്പം സ്പെഷ്യലാണ്. കാരണം ഇവരുടെ പാട്ടിന്റെ വരികൾ ദൈവവിളിയെക്കുറിച്ചുള്ളതാണ്. സന്യാസ ജീവിതത്തിലേക്കുള്ള ക്ഷണം എന്ന നിലയിലാണ് അവർ ഈ വരികൾ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് വരാനിരിക്കുന്ന സന്യാസ പരിശീലന കേന്ദ്രത്തിനു പരസ്യം നൽകുന്നതിനാണ് സി. മാരിസെലെ അവരുടെ അപ്രതീക്ഷിത പ്രകടനത്തിന് തുടക്കമിട്ടത്. “ആ നിമിഷം വളരെ യാദൃശ്ചികമായിരുന്നു” – സി. മാരിസെലെ പറഞ്ഞു. “കാരണം സി. മാരിസയോടൊപ്പം, ഒരു ബീറ്റ് തുടങ്ങിയാൽ, അവർ നൃത്തം ചെയ്യും. ഞാൻ പാടാനും ബീറ്റ്ബോക്സിംഗും പരിചയിച്ച ആളാണ്, അതിനാൽ ഞങ്ങൾക്ക് അത് വളരെ ലളിതവും, യാദൃശ്ചികവുമായിരുന്നു, അതേസമയം ബ്രസീലിന് പുറത്ത് പോലും അത് വൈറലായത് കാണുമ്പോൾ വളരെ അദ്ഭുതകരമായി തോന്നും.” ആസക്തിയെ ചെറുക്കാൻ യുവാക്കളെ സഹായിക്കുന്ന ചികിത്സാ സമൂഹങ്ങൾ സൃഷ്ടിക്കുക എന്ന അവരുടെ ദൗത്യത്തെക്കുറിച്ച് ഈ സിസ്റ്റർമാരുടെ സഭയുടെ വെബ്‌സൈറ്റ് ഉൾക്കാഴ്ച നൽകുന്നു. സംഗീതമെന്ന ശക്തമായ മാധ്യമത്തിലൂടെ, പ്രത്യേകിച്ച് സന്യാസ ജീവിതത്തിലേക്ക് മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനായി ഇവർ വൊക്കേഷൻ പ്രമോട്ടർമാരായും പ്രവർത്തിക്കുന്നു. സി. മാരിസെലിന്റെ എട്ട് ഗാനങ്ങളുള്ള ആൽബമായ ‘സെലിബ്രേറ്റ് ദി റിഡംപ്ഷൻ’ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ തന്നെയും നാല് ഗാനങ്ങൾ ഒറിജിനൽ കോമ്പോസിഷനുകളാണ്. വിശുദ്ധ കുർബാനയ്ക്ക് മുൻപിൽ പ്രാർഥിക്കുമ്പോൾ അവരുടെ ഉള്ളിലേയ്ക്ക് വന്ന ഗാനങ്ങളായിരുന്നു അവയെല്ലാം. “ബീറ്റ്ബോക്സിംഗ്, നൃത്തം, പാട്ടുകൾ എന്നിവയെല്ലാം നമ്മൾ പ്രവർത്തിക്കുന്ന ആളുകളുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്” സി.- മാരിസെലെ...

Read More

മാനുഷികസഹായ വിതരണകേന്ദ്രങ്ങളിലൊന്നിൽ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ട് തള്ളി ജി എച്ച് എഫ്

ഗാസയിലെ തങ്ങളുടെ മാനുഷികസഹായ വിതരണകേന്ദ്രങ്ങളിലൊന്നിൽ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തള്ളി ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി എച്ച് എഫ്). ജൂൺ 17 പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. “ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി എച്ച് എഫ്) സഹായവിതരണ സ്ഥലത്ത് ഡസൻകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് നിരവധി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് തീർത്തും അസത്യമാണ്. ചോദ്യം ചെയ്യപ്പെടുന്ന ഈ സംഭവം നടന്നത് ജി എച്ച് എഫിന്റെ ഒരു സൈറ്റിലുമല്ല. മറിച്ച് ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യ പരിപാടിയുടെ (ഡബ്ല്യു എഫ്‌ പി) സ്ഥലത്തിനടുത്താണ്” – ഫൗണ്ടേഷൻ പറഞ്ഞു. “ഇന്നുവരെ, ജി എച്ച് എഫ് സൈറ്റുകളുടെ പരിസരപ്രദേശങ്ങളിലൊന്നിൽ പോലും ഇത്തരത്തിൽ ഒരു സംഭവംപോലും നടന്നിട്ടില്ല എന്നത് ഉറപ്പാണ്. ഞങ്ങളുടെ വിതരണമാതൃക സുരക്ഷിതമായതിനാൽതന്നെ, അങ്ങേയറ്റത്തെ സമ്മർദത്തിൽപോലും അത്തരം ദുരന്തങ്ങൾ തടയുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതുമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഐക്യരാഷ്ട്ര സഭയും മറ്റ് മാനുഷികസംഘടനകളും അവരുടെ സുരക്ഷാ-വിതരണ പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ ഇത് അടിവരയിടുന്നു” – ജി എച്ച് എഫ് പറഞ്ഞു. “എല്ലാ ദിവസവും കഴിയുന്നത്ര ആളുകൾക്ക് സുരക്ഷിതമായും വേഗത്തിലും ഫലപ്രദമായും ഭക്ഷണം നൽകുക എന്ന ദൗത്യത്തിൽ ജി എച്ച് എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങൾ ആ പ്രതിബദ്ധത കൃത്യതയോടെ പാലിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു” – സംഭവങ്ങൾക്ക് ജി എച്ച് എഫുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കണമെന്ന് ഫൗണ്ടേഷൻ മാധ്യമപ്രവർത്തകരോടു അഭ്യർഥിച്ചുകൊണ്ട്...

Read More

അനുരഞ്ജന ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീർക്കുക: ഇറ്റലിയിലെ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ

അനുരഞ്ജന ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീർക്കുകയെന്ന് ഇറ്റലിയിലെ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ. ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ജൂൺ 17 ചൊവ്വാഴ്ച അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. സംഘർഷഭരിതമായ ലോകത്തിന് ഇന്ന് സമാധാനം ഏറെ ആവശ്യമായിരിക്കുന്ന ഒന്നാണ്. ക്രിസ്തുവുമായുള്ള ബന്ധം നമ്മെ അജപാലനപരമായ ഒരു ശ്രദ്ധ വികസിപ്പിച്ചെടുക്കുവാൻ സഹായിക്കുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. മെത്രാന്മാർ തമ്മിലും മെത്രാന്മാരും മാർപാപ്പയും തമ്മിലും ഉണ്ടായിരിക്കേണ്ട കൂട്ടായ്മയെക്കുറിച്ചും പാപ്പ ഉദ്‌ബോധിപ്പിച്ചു. തങ്ങൾ ആയിരിക്കുന്നതെവിടെയാണോ അവിടെ, അതായത്, തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും സാമൂഹ്യസാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ വേദികളിലും സുവിശേഷം പകരുന്നവരാകാൻ അത്മായവിശ്വാസികളെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ മെത്രാന്മാരെ...

Read More

നൂറ്റാണ്ടുകളായുള്ള മാർപാപ്പമാരുടെ വേനൽകാല വസതിയായ കാസിൽ ഗാൻഡോൾഫോ കൊട്ടാരം: പാരമ്പര്യം പുനരാരംഭിക്കാൻ പാപ്പ

റോമിൽനിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് കാസ്റ്റൽ ഗാൻഡോൾഫോ കൊട്ടാരം. മാർപാപ്പമാരുടെ വേനൽകാല വസതിയായി ഖ്യാതി നേടിയ ഈ കൊട്ടാരത്തിലേക്ക് മെയ് 29 ന് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ യാത്ര നടത്തിയിരുന്നു.ജൂലൈ ആറു മുതൽ 20 വരെയും ഓഗസ്റ്റ് 15 മുതൽ 17 വരെയും പാപ്പ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകളിൽ ചെലവഴിക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. ജൂലൈ 13, 20, ഓഗസ്റ്റ് 15 തീയതികളിൽ പാപ്പ പ്രാദേശിക കാസിൽ ഗാൻഡോൾഫോ ഇടവകയിൽ ദിവ്യബലി അർപ്പിക്കുമെന്നും തുടർന്ന് ലിബർട്ടി സ്‌ക്വയറിൽനിന്ന് പ്രധാന പേപ്പൽ വസതിക്കുമുന്നിൽ നിന്നുകൊണ്ട് ആഞ്ചലൂസ് പ്രാർഥന നയിക്കുമെന്നും പേപ്പൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചർ അറിയിച്ചു. ഓഗസ്റ്റ് 17 ന്, പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്നതിനുമുമ്പും ആഞ്ചലൂസ് പ്രാർഥന നയിക്കും. ജൂലൈയിൽ ഭൂരിഭാഗവും പാപ്പ സ്വകാര്യമോ, പൊതുവോ ആയ സദസ്സുകൾ നടത്തില്ല. ബുധനാഴ്ചത്തെ പൊതുസദസ്സുകൾ ജൂലൈ 30 ന് പുനരാരംഭിക്കും. നിരവധി നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ ഒരു അഭയസ്ഥാനമായിരുന്ന അപ്പസ്തോലിക കൊട്ടാരം കാസ്റ്റൽ ഗാൻഡോൾഫോയിലെ പേപ്പൽ കൊട്ടാരം, അല്ലെങ്കിൽ കാസ്റ്റൽ ഗാൻഡോൾഫോയിലെ അപ്പസ്തോലിക് കൊട്ടാരം എന്ന പേര് അതിന്റെ ഇറ്റാലിയൻ നാമമായ ‘പലാസോ അപ്പസ്തോലിക്കോ ഡി കാസ്റ്റൽ ഗാൻഡോൾഫോ’യിൽ നിന്നാണ് ഉദ്ഭവിച്ചത്. 135 ഏക്കർ (54.6-ഹെക്ടർ) വിസ്തൃതിയുള്ള കെട്ടിടസമുച്ചയമാണ് ഇത്. ഇറ്റലിയിലെ കാസ്റ്റൽ ഗാൻഡോൾഫോ നഗരത്തിലെ ഒരു ഉദ്യാന പശ്ചാത്തലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം 75 ഏക്കർ കൃഷിഭൂമിയും ഫാം ഹൌസും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രധാനഘടനയായ പേപ്പൽ കൊട്ടാരം 2016 ഒക്ടോബർ മുതൽ ഒരു മ്യൂസിയമാണ്. നൂറ്റാണ്ടുകളായി കത്തോലിക്ക സഭയുടെ അമരക്കാരനായ മാർപാപ്പയുടെ വേനൽക്കാല വസതിയായും അവധിക്കാല വിശ്രമകേന്ദ്രമായും ഇത് പ്രവർത്തിച്ചുവരുന്നു. കൂടാതെ അന്യദേശത്തുള്ള ഹോളിസീയുടെ സ്വത്തുക്കളിൽ ഒന്നെന്ന പദവിയും ഇതിനുണ്ട്. അൽബാനോ തടാകത്തിന് അഭിമുഖമായാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ചരിത്രം വത്തിക്കാൻ നിരീക്ഷണാലയത്തിന്റെ താഴികക്കുടങ്ങൾ മധ്യത്തിൽ ദൃശ്യമാകുന്ന കാസ്റ്റൽ ഗാൻഡോൾഫോ കൊട്ടാരം 1596 ലാണ് വത്തിക്കാൻ ഏറ്റെടുക്കുന്നത്. ഇത് നിർമ്മിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. സ്വിസ്-ഇറ്റാലിയൻ വാസ്തുശിൽപിയായ കാർലോ മഡെർണോയാണ് ഈ കൊട്ടാരം രൂപകൽപന ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ പിൻഗാമികളിൽ പകുതിയോളം പേർ വേനൽകാല വസതിയായും അവധിക്കാല വിശ്രമകേന്ദ്രമായും ഇവിടം ഉപയോഗിച്ചു. പിന്നീട് പിയൂസ് പതിനൊന്നാമൻ മാർപാപ്പ ഇവിടുത്തെ സൗകര്യങ്ങൾ നവീകരിച്ചു. 1934 ൽ വീണ്ടും ഇവിടെ സജീവമായി. 1929 ലെ ലാറ്ററൻ ഉടമ്പടിപ്രകാരം കൊട്ടാരവും പിയൂസ് പതിനൊന്നാമൻ മാർപാപ്പ സമുച്ചയത്തിൽ ചേർത്ത വില്ല ബാർബെറിനിയും ഹോളി സീയുടെ അന്യദേശ സ്വത്തുക്കളാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത്, അജ്ഞാതമായ ഒരുകൂട്ടം ജൂത അഭയാർഥികൾ ഹോളിസീയുടെ സംരക്ഷണയിൽ കൊട്ടാരത്തിൽ അഭയം തേടിയിരുന്നു. അതുകൂടാതെ 1944 ൽ സഖ്യകക്ഷികളുടെ ബോംബാക്രമണങ്ങളിൽനിന്ന് അഭയം തേടാൻ നിരവധി ആളുകൾ ഈ സ്ഥലം ഉപയോഗിച്ചു. എന്നിരുന്നാലും അത്തരമൊരാക്രമണത്തിൽ 500 ലധികം പേർ മരിച്ചു. 1958 ൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഈ കൊട്ടാരത്തിൽവച്ചാണ് മരണമടഞ്ഞത്. ശേഷം 1978 ൽ പോൾ ആറാമൻ മാർപാപ്പയുടെയും അന്ത്യനിമിഷങ്ങൾ ഇവിടെത്തന്നെയായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കൊട്ടാരത്തിൽ ഒരു നീന്തൽക്കുളം നിർമ്മിച്ചു. തന്റെ പാപ്പത്വത്തിന്റെ അവസാന ദിവസങ്ങളിലൊന്നായ 2013 ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കൊട്ടാരം സന്ദർശിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ ആകെ മൂന്നു തവണയാണ് ഇവിടം സന്ദർശിച്ചത്. പക്ഷേ, ഒരു രാത്രിപോലും അവിടെ താമസിച്ചിരുന്നില്ല. 2013 ജൂണിൽ, തന്റെ മുൻഗാമികളിൽ പലരും ചെയ്തിരുന്നതുപോലെ കാസ്റ്റൽ ഗാൻഡോൾഫോയിൽ വേനൽകാലം ചെലവഴിക്കില്ലെന്നും ജൂലൈ 14 ന് അവിടെ ആഞ്ചലൂസ്‌ പ്രാർഥന നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിരമിച്ചതിനുശേഷം, 2015 ൽ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം മുൻ മാർപാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമൻ തന്റെ രണ്ടാഴ്ചത്തെ അവധിക്കാലം അവിടെ ചെലവഴിച്ചിരുന്നു. 2013 ഡിസംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ ഓസ്വാൾഡോ ജിയാനോലിയെ കാസ്റ്റൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകളുടെ ഡയറക്ടറായി നിയമിച്ചു. 2014 മാർച്ചിൽ, ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ മുതൽ സന്ദർശകർക്കായി വത്തിക്കാൻ ബാർബെറിനി ഗാർഡൻസ് തുറന്നുകൊടുത്തു. 2015 സെപ്റ്റംബർ 11 മുതൽ, മാർപാപ്പയുടെ ഉപയോഗത്തിനായി മുമ്പ് റിസർവ് ചെയ്തിരുന്ന ഒരു ട്രെയിനിൽ പൊതുജനങ്ങൾക്ക് വത്തിക്കാൻ സിറ്റിയിൽനിന്ന് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് യാത്രചെയ്യാൻ കഴിഞ്ഞു....

Read More

റഷ്യയിൽനിന്ന് ആയിരത്തിലധികം മൃതദേഹങ്ങൾ കൂടി ലഭിച്ചു: ഉക്രൈൻ സൈന്യം

ഇസ്താംബൂളിൽ നടന്ന ചർച്ചകൾക്കൊടുവിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്കു കൊണ്ടുപോകുന്നതിന്റെ അവസാനഘട്ടത്തിൽ റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരത്തിലധികം സൈനികരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച ഉക്രൈനു ലഭിച്ചതായി വെളിപ്പെടുത്തി ഉക്രേനിയർ ഉദ്യോഗസ്ഥർ. “സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചയയ്ക്കുന്നതിന്റെ ആദ്യദിനം മുതൽ അവസാനഘട്ടമായ ഇന്നുവരെ, ഇസ്താംബുൾ കരാറുകൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ആറായിരത്തിലധികം മൃതദേഹങ്ങൾ തിരികെ കൊണ്ടുവന്നു” – പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. മൂന്നുവർഷങ്ങൾക്കു മുമ്പ് റഷ്യ ഉക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ യുദ്ധമരണ നിരക്കുകളിലൊന്നാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഇസ്താംബൂളിൽ നടന്ന ചർച്ചകളുടെ ഭാ​ഗമായാണ് റഷ്യയും ഉക്രൈനും തമ്മിൽ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ തുടങ്ങിയത്. 6,060 ഉക്രേനിയൻ സൈനികരുടെ മൃതദേഹങ്ങൾ മോസ്കോ തിരികെനൽകിയതായി സമാധാനചർച്ചകളിലെ റഷ്യൻ പ്രതിനിധിസംഘത്തിന്റെ തലവനായ ക്രെംലിൻ സഹായി വ്‌ളാഡിമിർ മെഡിൻസ്‌കി...

Read More