ന്യൂഡൽഹി: അർബുദ രോഗിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടർ (ഇ.ഡി) ഉദ്യോഗസ്ഥന് സുപ്രീംകോടതി ഒരുലക്ഷം രൂപ പിഴയിട്ടു. അർബുദ രോഗിയാണെന്നത് പരിഗണിച്ച് അനുവദിച്ച ജാമ്യത്തിനെതിരെ പ്രത്യേകാനുമതി ഹരജി നൽകാൻ അനുമതി കൊടുത്ത ഉന്നത ഇ.ഡി ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് ഈ ലക്ഷം രൂപ പിടിച്ചെടുക്കണമെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.

ഉത്തർപ്രദേശിലെ കമാൽ അഹ്സന് ഇ.ഡി കേസിൽ ജാമ്യം നൽകിയ അലഹബാദ് ഹൈകോടതി വിധി ചോദ്യംചെയ്ത് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറേറ്റാണ് പൊതു താൽപര്യ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. ചെലവുസഹിതം ഹരജി തള്ളിയ കോടതി പിഴ കൂടി ചുമത്തുകയായിരുന്നു.