റിപ്പബ്ലിക് ദിനത്തില്‍ തീരുമാനിച്ചിരിക്കുന്ന റാലിയില്‍ ട്രാക്ടറുകള്‍‌ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം കര്‍ഷകര്‍ തള്ളി. പൊലീസുമായി നടത്തിയ അഞ്ചാമത്തെ യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.

വരുന്ന ട്രാക്ടറുകളെല്ലാം റാലിയില്‍ അണിനിരക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടര്‍ പരേഡ് നീളും. ഒറ്റ റൂട്ടില്‍ മാത്രം റാലി ഒതുങ്ങില്ല. സിംഗു, തിക്രി, ഗാസിപുര്‍, ഷാജഹാന്‍പുര്‍ അതിര്‍ത്തികളില്‍ പ്രത്യേക റൂട്ടുകള്‍ ഉണ്ടാകുമെന്നും കര്‍ഷകര്‍ നിലപാട് വ്യക്തമാക്കി.