ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യം കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതിന് ശേഷം കോവിഡിന്‍െറ മുന്‍നിര പോരാളികളായ പൊലീസ്, സായുധസേന, മുന്‍സിപ്പല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്കും നല്‍കും. ഇത്തരത്തിലുള്ള രണ്ട് കോടി പേര്‍ക്കാവും രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക.

13 പ്രധാന പാര്‍ട്ടികളിലെ നേതാക്കളാണ് ഇന്ന് നടന്ന വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിനായി ഗുലാം നബി ആസാദ് യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.