തിരുവനന്തപുരം: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് അവിടെത്തന്നെ എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ആേരാഗ്യ സെക്രട്ടറിയാണ് ഉത്തരവിട്ടത്. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. പത്തനംതിട്ട ജനറല്‍ ആശുപ്രതില്‍ മറ്റൊരു വിദ്യാര്‍ഥി ചികിത്സയിലുണ്ടെങ്കിലും പരീക്ഷ എഴുതുന്നില്ല. ഇൗ രണ്ട് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ താല്‍പര്യമറിയിച്ചതോടെയാണ് ഇക്കാര്യം ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡുകളുടെ പരിഗണനക്ക് വിട്ടത്. ബോര്‍ഡുകളുടെ റിപ്പോര്‍ട്ട് കൂടി കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ്. പ്രവേശന പരീക്ഷ കമീഷണറുടെ പ്രതിനിധി ആശുപത്രിയിൽ എത്തി ചോദ്യേപപ്പറും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റും കൈമാറും.
ക്രമക്കേടില്ലാതെ പരീക്ഷ നടത്താമെന്ന് ചുമതലയുള്ള ആശുപത്രി ജീവനക്കാരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ഇതാദ്യമായാണ് പ്രവേശന പരീക്ഷക്ക് ആശുപത്രി വാർഡിൽ കേന്ദ്രമൊരുങ്ങുന്നത്. പരീക്ഷയെഴുതുന്ന വലിയതുറ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ ജോലിക്കെത്തുന്നവർക്കെല്ലാം പി.പി.ഇ കിറ്റ്. ഇൻവിജിലേറ്റർമാർക്ക് പുറമെ സാമൂഹിക സന്നദ്ധസേന പ്രവർത്തകരും പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും ചുമതല നിർവഹിക്കുക….