ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷണര്‍മാരിലൊരാളായ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ്പ്രസിഡന്റായി നിയമിതനായി. നിലവിലെ വൈസ് പ്രസിഡന്‍റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് നിയമനം. നിലവിലുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിക്കുന്പോള്‍ ആ പദവിയിലെത്തുമെന്നു കരുതുന്നയാളാണ് അശോക് ലവാസ.

ആഗസ്ററ് 31-നു ശേഷം ബാങ്കിന്റെ വൈസ് പ്രസിഡന്റായി അശോക് ലവാസ സ്ഥാനമേല്‍ക്കും. 2018 ലാണ് റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസയെ ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷ്ണറായി നിയമിക്കുന്നത്. കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കുമ്ബോഴാണ് ഈ തീരുമാനം.
ഇപ്പോള്‍ എഡിബിയുടെ പ്രൈവറ്റ് സെക്ടര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വിഭാഗത്തിലെ വൈസ് പ്രസിഡന്‍റായി നിയമിതനായതിനാല്‍ അദ്ദേഹത്തിനു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം ഉടനെ ഒഴിയേണ്ടി വരും.

കാലാവധി അവസാനിക്കും മുന്‍പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ ഇലക്ഷന്‍ കമ്മീഷണറാണ് അശോക് ലവാസ. ഇതിനു മുമ്ബ് നാഗേന്ദ്ര സിംഗാണ് 1973 ഇല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്ബ് സ്ഥാനമൊഴിഞ്ഞത്.