കോട്ടയം: പാലായ്ക്ക് സമീപം വേഴങ്ങനാത്ത് മർദനമേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വേഴങ്ങാനം ഇടേട്ട് ബിനോയി (53) ആണ് മരിച്ചത്.
തലയ്ക്ക് കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ബിനോയി. അയൽവാസികളെ ഒരു സംഘമാളുകൾ മർദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയതാണ് ബിനോയി. സംഘർഷത്തിനിടെ ഇവർ ബിനോയിയെയും ആക്രമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ തങ്കച്ചൻ (ആന്റണി 65), മകൻ തോമ ( ബൈജു ആന്റണി 36), ബന്ധു ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെ നേരത്തേ പാലാ പോലീസ് പിടികൂടിയിരുന്നു.