ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ മരണം 47 ആയി. കനത്ത നാശനഷ്ടമുണ്ടായ ലീ കൗണ്ടിയിൽ മാത്രം 35 മരണങ്ങൾ രേഖപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ. അധികൃതർ രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനം വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഫ്ലോറിഡയിലെത്തുമെന്ന് റിപ്പോർട്ടുണ്ട്. ദക്ഷിണ ക്യൂബയിൽ നാശം വിതച്ചശേഷമാണ് ചുഴലിക്കാറ്റ് ഫ്ലോറിഡയിലേക്ക് നീങ്ങിയത്. അമേരിക്കയിൽ ആകെ 70ലേറെ മരണം റിപ്പോർട്ട് ചെയ്തു. വൈദ്യുതിബന്ധം തടസ്സപ്പെട്ട് 25 ലക്ഷം വീടുകൾ ഇരുട്ടിലായി. മണിക്കൂറിൽ 140 കി.മീ വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശിയത്.