കോട്ടയം: അനേകായിരം കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്.

പനച്ചിക്കാട് ദക്ഷിണ മുകാംബികാ ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറന്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ തുഞ്ചന്‍പറന്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഒന്നും തന്നെയില്ല. പനച്ചിക്കാട്ടാകട്ടെ ആകൈ 700 കുരുന്നുകള്‍ മാത്രമാണ് അദ്യാക്ഷരം കുറിക്കുന്നത്. അതും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം. പറവൂരും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങുകള്‍.

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികളെ എഴുത്തിനിരുത്താന്‍ ആചാര്യ·ാര്‍ ഉണ്ടാകില്ല. പകരം രക്ഷിതാക്കള്‍ തന്നെ കുട്ടികളെ എഴുത്തിനിരുത്തണം. കുഞ്ഞിന്‍റെ നാവില്‍ എഴുത്തിനിരുത്തുന്നതിനുള്ള സ്വര്‍ണ മോതിരവും രക്ഷിതാക്കള്‍ കൊണ്ടു വരണം.

കഴിവതും വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.