ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഘേലയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തിന് കോവിഡ് ലക്ഷണമായ പനി ഉണ്ടായിരുന്നു. ഇതേതുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച്‌ ഹോം ക്വാറന്‍റൈനിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ശങ്കര്‍സിംഗിനെ ഗാന്ധിനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 410 കോവിഡ് മരണവും 19,906 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതര്‍ 5,28,859 ഉം മരണ സഖ്യ 16,095ഉം ആയി. 24 മണിക്കൂറിനിടെ 33 ബി.എസ്.എഫ് ജവാന്മാര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,03,051 ആണ്. 3,09,713 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 82,27,802 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 2,31, 095 സാമ്ബിളുകളാണ് പരിശോധിച്ചത്.