കൊച്ചി : അമ്മയുടെ കരള്മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മൂന്നുപേരെ ചോദ്യംചെയ്തു . സാജ൯ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത് . ഇവരില്നിന്നു വിവരങ്ങള്‍ ശേഖരിച്ചതായും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവെന്ന് ഇവര്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ഫിറോസ് കുന്നപറമ്ബിലിനെ അടുത്തദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും . ഇവര് പണം ആവശ്യപ്പെട്ടത് എന്തിനെന്ന് വ്യക്തമായിട്ടില്ല . ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റു രോഗികളുടെ ചികിത്സയ്ക്കായി നല്കാനാണ് ആവശ്യപ്പെട്ടതെന്നാണ് പ്രതികളുടെ വിശദീകരണം . എന്നാല്‍ ഇതിന്റെ വസ്തുത പൊലീസ് പരിശോധിക്കും . പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചു . വിദേശത്തുനിന്നടക്കം നിരവധി അക്കൗണ്ടുകളില്‍ നിന്നാണ് തുക എത്തിയത്. കേസില്‍ ഹവാല ബന്ധമുള്ളതിന് തെളിവുകളില്ലെന്നും പൊലീസ് പറഞ്ഞു .