ജോർജ്ടൗൺ (ഗയാന): മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിന്റെ ദേഷ്യത്തിൽ 14കാരിയായ വിദ്യാർഥിനി സ്കൂൾ ഡോർമിറ്ററിക്ക് തീയിട്ടു. സംഭവത്തിൽ 19 കുട്ടികൾ വെന്തുമരിച്ചു. കഴിഞ്ഞദിവസം ഗയാനയിലെ മഹ്ദിയ സെക്കൻഡറി സ്കൂളിലാണ് സംഭവം.
മുതിർന്ന ഒരാളുമായുള്ള ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതിന്റെ പ്രകോപനത്തിൽ വിദ്യാർഥിനി ഡോർമിറ്ററിക്ക് തീയിടുകയായിരുന്നു. വാതിലുകൾ അടച്ചുപൂട്ടിയിരുന്നതിനാൽ അകത്തുള്ള വിദ്യാർഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.