തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്‍റേയും ഗവര്‍ണറുടേയും നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ വിദ്യഭ്യാസ സംരക്ഷണ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസുകാരും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലും കമ്പും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സര്‍വകലാശാലകളെ സര്‍ക്കാര്‍ കമ്യൂണിസ്റ്റുവത്ക്കരിക്കുകയാണെന്ന് ആരോപിച്ചു കെഎസ്‌യു നടത്തിയ സമരം അക്രമസക്തമായതിനെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

പുതിയ നേതൃത്വം ചുമതലയേറ്റ ശേഷം കെഎസ്‌യു നടത്തുന്ന ആദ്യത്തെ സമരമാണിത്.