സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു. മഴ പെയ്ത് പിച്ചില്‍ ഈര്‍പ്പം നിറഞ്ഞിരിക്കുന്നതിനാല്‍ത്തന്നെ ടോസ് മത്സരത്തിന് നിര്‍ണ്ണായകമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 14 ഓവറില്‍ 41 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(21) ശുഭ്മാന്‍ ഗില്ലുമാണ്(19) ക്രീസില്‍.

മത്സരം നടക്കേണ്ട സതാംപ്ടണില്‍ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ കാരണം ആദ്യ ദിവസം മത്സരം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ലോകം. അതേസമയം, മത്സരത്തില്‍ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്: ഡെവണ്‍ കോണ്‍വേ, ടോം ലതാം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി‌ജെ വാട്‌ലിംഗ്, കോളിന്‍ ഡി ഗ്രാന്‍‌ഹോം, കെയ്‌ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍.