കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. രാഷ്‌ട്രീയ ഉന്നതർ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തുവെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹർജിയിൽ കക്ഷി ചേർന്ന ദിലീപ് മറുപടി സത്യവാങ്മൂലം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 

ജസ്‌റ്റിസ്‌ സിയാദ് റഹ്മാന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ വിചാരണ കോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അതിജീവിതയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു അതിജീവിതയുടെ ആരോപണം.