തിരുവനന്തപുരം: തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. വലിയതുറ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പെരുനെല്ലി പാലത്തിനു സമീപം എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ഒരു മാസം മുമ്പ് മുട്ടത്തറയില്‍ നിന്ന് രണ്ട് കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. തമിഴ്‌നാട്ടില്‍ സജീവമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. മനു രമേശ്, ഷെഹിന്‍ ഷാ എന്നിവരെയാണ് പോലീസ് അറസ്റ്റിലായത്.

ഇവര്‍ മറ്റ് നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലീസ് അറിയിച്ചു. ശംഖുമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.