വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ഇന്നലെ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി അഭിഭാഷകന്‍. ജീവനു ഭീഷണിയുള്ളതിനാല്‍ നളിനിയെ ഇവിടെ നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തുക മാത്രമാണു ചെയ്തതെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. നളിനിക്കെതിരേ സഹതടവുകാരി അധികൃതര്‍ക്കു പരാതി നല്കിയതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യാഭീഷണി.

കൂടുതല്‍ ജോലി നല്കി തന്നെ നളിനി പീഡിപ്പിക്കുകയാണെന്നായിരുന്നു സഹതടവുകാരിയുടെ പരാതി. ഇതേത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ നളിനിയെ ചോദ്യംചെയ്യുകയും സഹതടവുകാരിയുടെ സെല്‍ മാറ്റുക‍യും ചെയ്തു. ചോദ്യംചെയ്യലിനിടെ ജയിലറുമായി നളിനി വഴക്കടിച്ചു. പരാതി വ്യാജമാണെന്നും സഹതടവുകാരിയുടെ സെല്‍ മാറ്റിയാല്‍ ജീവനൊടുക്കുമെന്നു നളിനി പറഞ്ഞതായും ജയില്‍ അധികൃതര്‍ പറഞ്ഞു. ഭീഷണി മാത്രമാണുണ്ടായതെന്നും ആത്മഹത്യാശ്രമമുണ്ടായില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

ഇത്രയും വര്‍ഷമായിട്ടും നളിനി ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. സംഭവത്തില്‍ ജയില്‍ അധികൃതര്‍ വിരുദ്ധാഭിപ്രായങ്ങളാണു പറയുന്നതെന്നും ചില കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതായും നളിനിയുടെ അഭിഭാഷകന്‍ പി. പുകഴേന്തി പറഞ്ഞു.