കൊല്ലം: കൊല്ലത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പോലീസ് ഉദ്യോഗസ്ഥനും. മറ്റു നാലുപേര്‍ വിദേശത്തുനിന്നും ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.

ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശിനി (48), മകന്‍ (27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്‍പന നടത്തിയിരുന്ന വ്യക്തിയുടെ ഭാര്യയും മകനുമാണ്, മത്സ്യവില്‍പ്പനക്കാരനു ജൂലൈ ആറിനു കോവിഡ് സ്ഥിരീകരിച്ചതാണ്. ഇയാളുടെ തന്നെ ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി(33) ഒന്പതു വയസുള്ള മകള്‍ എന്നിവര്‍ ഉള്‍പ്പെടെയാണു ബന്ധുക്കള്‍ക്കു രോഗം സ്ഥിരീകരിച്ചത്. പൊന്നാനി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി (34). കൂടെ ജോലി ചെയ്യുന്നയാള്‍ക്കു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്‍റെയും സ്രവം പരിശോധിച്ചത്.

ഹൈദരാബാദില്‍നിന്നു ജൂണ്‍ 23-ന് എത്തിയ ഏരൂര്‍ അയിലറ സ്വദേശി (50), റിയാദില്‍നിന്നു ജൂലൈ ആറിന് എത്തിയ കൊറ്റങ്കര പെരുന്പുഴ സ്വദേശി (33), സൗദിയില്‍നിന്നു ജൂലൈ ഒന്പതിന് എത്തിയ ഇരവിപുരം സ്വദേശി (42), സൗദിയില്‍നിന്നു ജൂലൈ എട്ടിന് എത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി (39), ഷാര്‍ജയില്‍നിന്നു ജൂണ്‍ 25-ന് എത്തിയ തഴവ സ്വദേശി(46) എന്നിവരാണ് മറ്റുള്ളവര്‍.

കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മഞ്ചേരിയിലും ബാക്കിയുള്ളവര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.