തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചതിന് പിന്നാലെ മുൻ എം എൽ എ ശബരിനാഥിന്‍റെ പരിഹാസ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ എന്ന ആമുഖത്തോടെയാണ് ശബരി നാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. 

17 മാസത്തെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സർക്കാരിന്‍റെ ഉത്തരവിന് ഇറങ്ങിയതിനു പിന്നാലെ ചിന്താ ജെറോമിനെതിരെ പരിഹാസങ്ങളുടെ പെരുമഴയാണ് ഉണ്ടാകുന്നത്. കാരണം മറ്റോന്നുമല്ല, ഉത്തരവിൽ ചിന്തയുടെ ആവശ്യ പ്രകാരം ശമ്പളകുടിശിക നൽകുന്നു എന്ന് വ്യക്തമായി എഴുതിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഇടയ്ക്ക് താൻ ശമ്പള തുക ആവശ്യപ്പെട്ടിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ കാണിക്കണമെന്നുമൊക്കെ ചിന്ത മാധ്യമങ്ങൾക്കുനേരെ വെല്ലുവിളി ഉയർത്തിയിരുന്നു. ചിന്തയുടെ ആ വാദമാണിപ്പോൾ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീണിരിക്കുന്നത്.  

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം……….

ക്യാപ്സുൽ

ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.

ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലാൽ സലാം സഖാവെ.