ന്യൂഡൽഹി: ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളായ സജീർ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദമ്പതികളുടെ രണ്ടുവയസുള്ള മകൾ സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു.

വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോർ സെക്കിളുകളിലായി അഞ്ച് പേർ ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.