കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.

ഷാജിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് പൊലീസെത്തിയതോടെ വീടിനകത്ത് ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വഴങ്ങാതെ വന്നപ്പോള്‍ പൊലീസ് രണ്ടു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കും മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റു.