മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ വന്‍ ലഹരിക്കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. യുമീറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ലിമിറ്റഡ് കമ്പനിയുടെ ഉടമ വിജിന് വര്‍ഗീസാണ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആര്‍ഐ) പിടിയിലായത്.
ഇറക്കുമതിചെയ്ത ഓറഞ്ചുകള്‍ എന്ന രേഖകളുമായി എത്തിയ ട്രക്കില്‍ 1470 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 30 നാണ് ഇയാളുടെ കമ്പനിയുടെ പേരിലെത്തിയ ട്രക്കില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.
രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡിആര്‍ഐ സംഘം ലഹരിമരുന്നടങ്ങിയ ട്രക്ക് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന ലഹരിമരുന്നെന്ന വ്യാജേനയാണ് എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കള്‍ കടത്തിയത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വിജിന് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിയായ മന്‍സൂര്‍ തച്ചാംപറമ്പിലിനായി ഡിആര്‍ ഐ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ അറിയിച്ചു.
അതേസമയം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും മുംബൈയില്‍ മറ്റൊരു കമ്പനിയുള്ള മന്‍സൂറാണ് സംഭവത്തിനു പിന്നിലെന്നും അറസ്റ്റിലായ വിജിന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.