തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോർജിനെ പുജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും. നിലവില്‍ കോവിഡ് ഉള്‍പ്പടേയുള്ള വൈദ്യപരിശോധനയ്ക്കാണ് പിസി ജോർജിനെ വിധേയമാക്കിയിരിക്കുന്നത്. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
ആശുപത്രിയിലെത്തിച്ച പിസി ജോർജിനെ അകത്തേക്ക് കൊണ്ടുപോവാതെ വാഹനത്തില്‍ തന്നെയിരുത്തി പരിശോധിക്കുകയായിരുന്നു. പൊലീസ് കാരണം മുന്‍ എം എല്‍ എ കൂടിയായ പിസി ജോർജിന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ പൊലീസിനിതിരെ പരാതി ഇല്ലെന്നായിരുന്നു പിസി ജോർജ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. പൊലീസ് മർദ്ദനം ഏല്‍ക്കേണ്ടി വരുമോയെന്ന ഭയം ഉണ്ടോന്ന് ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള ഭയങ്ങളൊന്നുമില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.