ഡാലസ്∙ അന്തരിച്ച കവിയും കഥാകൃത്തും ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അനുസ്മരണ സമ്മേളനം ഡാലസിൽ നടത്തി .ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഡാലസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു .മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മളനത്തിൽ ഷാജി മാത്യു എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കുടുംബംഗാമെന്ന നിലയിൽ ആമുഖമായി അനുഭവങ്ങൾ പങ്കിടുകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.
കുട്ടനാട്ടില്‍ പണ്ടുകാലങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന കൃഷിയും ഇപ്പോഴത്തെ കൃഷിരീതിയും തമ്മിലുള്ള വ്യത്യാസവും ചെറിയവാചാലുകളില്‍ വലവീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്ന കഥകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ടായിരുന്നതായി അനേക വര്ഷം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എബ്രഹാം മാത്യു (കുഞ്ഞുമോൻ) അനുസ്മരിച്ചു.
ആദ്യകാലങ്ങളില്‍ തലവടിയില്‍ ആയിരുന്നുവെങ്കിലും പിന്നീട് മക്കള്‍ക്കൊപ്പം അമേരിക്കയില്‍ ജീവിതം ചെലവഴിച്ചു. രണ്ടായിരത്തോടെ ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി. വളരെക്കാലം ജന്മനാടുമായി വിട്ടുനിന്നെങ്കിലും പഴയ തലമുറയിലുള്ള വലിയൊരു സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഡാളസിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് ഇടവക സ്ഥാപിക്കുന്നതിന് വിലയേറിയ സംഭാവനകൾ നൽകുകയും സഭാ വേർതിരിവില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും ചെയ്ത വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനയിൽ ജേക്കബെന്നു കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പറഞ്ഞു