ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറും രണ്ടു നഴ്സുമാരും ഉള്‍പ്പെടെ മൂന്നു ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശണ്‍മുഖപ്രിയ (32) ആണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചത്. ഗര്‍ഭിണിയായിരുന്നതിനാല്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. 25 വര്‍ഷമായി വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ പ്രേമ (52), ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ ഇന്ദ്ര (34) മാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെ മരിച്ചത്.