കൊച്ചി: ആര്‍എസ്‌എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കാണ് ജാമ്യം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

2014-ലായിരുന്നു മനോജിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം നേതാവ് പി.ജയരാജന്‍ ഉള്‍പ്പടെ പ്രതിയാണ്. 25-ാം പ്രതിയായ ജയരാജനടക്കമുള്ള പ്രതികള്‍ക്ക് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.