തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയുമോ എന്ന് ആരായുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അവസരമൊരുക്കും. ഇതിന് മുന്നോടിയായി അദ്ദേഹം കോവിഡ് വാക്സിന്‍ സ്വീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രശ്നബാധിത ബൂത്തുകളില്‍ നിയോഗിക്കാന്‍ 150 കമ്ബനി കേന്ദ്രസേനയെ ലഭിക്കണമെന്ന് ആവശ്യപ്പെടും. ഇത്തവണ ഒരു ബൂത്തില്‍ 1,000 പേര്‍ക്ക് വോട്ട് എന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. അതിനാല്‍ 15,730 ബൂത്തുകള്‍ അധികമായി ഒരുക്കണമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.