കണ്ണൂര്‍: കടുത്ത പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പരസ്യപ്രചരണത്തിനായി ചിലവഴിക്കുന്നതെന്ന് കോണ്‍​ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ.സുധാകരന്‍. എല്ലാ ദിവസവും ഇരുപത് കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ ചിലവഴിക്കുന്നതെന്നാണ് സുധാകരന്‍റെ ആരോപണം.

തനിക്ക് ഭ്രാന്താണെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു. ആര്‍ക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കണോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു.
പൊലീസ് എന്ന പേരില്‍ ഗുണ്ടകളെ യൂണിഫോം നല്‍കി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പിണറായി വിജയനെ വിമര്‍ശിക്കുമ്ബോള്‍ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴില്‍ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താന്‍ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ചു പറഞ്ഞതിന്‍്റെ വേദന മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.