മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. അറവിന്ദ് കെജ്‌രിവാൾ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ദേശീയ താൽപ്പര്യത്തിന് മേലെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് കോടതി പറഞ്ഞു. ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിൽ ഡൽഹി സർക്കാരിനെ കോടതി വിമർശിച്ചു.

വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. “നിങ്ങളുടെ കക്ഷിക്ക് അധികാരത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എത്ര അധികാരം വേണമെന്ന് എനിക്കറിയില്ല,” കോടതി പറഞ്ഞു.