തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശങ്കയിലിരിക്കെ ആദ്യ അലോട്ട്മെന്‍റിലുള്ള പ്രവേശനം തിങ്കളാഴ്ച തുടങ്ങും. ഉയര്‍ന്ന ഫീസിന് വഴിവെക്കുന്ന ഹൈകോടതിവിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അലോട്ട്മെന്‍റ് ലഭിച്ച ഒേട്ടറെപ്പേര്‍ ആശങ്കയിലാണ്.

കോടതിയോ കോടതി നിശ്ചയിക്കുന്ന സമിതിയോ ഉയര്‍ന്ന ഫീസ് നിശ്ചയിച്ചാല്‍ അത് നല്‍കാന്‍ തയാറാണെന്ന സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കൂ. ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച ഫീസാണ് ഇൗ ഘട്ടത്തില്‍ ഒടുക്കേണ്ടത്.

ഭാവിയില്‍ ഇൗ തുക ഉയര്‍ന്നാല്‍ അടക്കാന്‍ തയാറാണെന്ന സത്യവാങ്മൂലം കുരുക്കാകുമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രക്ഷാകര്‍ത്താക്കളും. 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച ഫീസ്. എന്നാല്‍ 10.48 ലക്ഷം മുതല്‍ 20.7ലക്ഷം വരെയാണ് വിവിധ കോളജുകള്‍ ഫീസായി ആവശ്യപ്പെട്ടിരിക്കുന്നത്.

കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നല്‍കേണ്ടിവരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാനാണ് ഹൈകോടതി നിര്‍ദേശം. ഇതുപ്രകാരം സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് നിരക്ക് പ്രവേശനപരീക്ഷ കമീഷണര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫീസ് ഉയരില്ലെന്ന പ്രതീക്ഷയിലാണ് ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും തിങ്കളാഴ്ച മുതല്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനെത്തുന്നത്.

ഫീസ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാറിനും തിരിച്ചടിയാകും. 26ന് വൈകീട്ട് മൂന്നിന് മുമ്പ്‌ കോളജുകളില്‍ പ്രവേശനം നേടണം. ഇൗ സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിലെ ഉയര്‍ന്ന ഒാപ്ഷനുകളും റദ്ദാകും.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്‍റ് മെമ്മോ വിദ്യാര്‍ഥികള്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാക്കിയത് ശനിയാഴ്ച ഉച്ചയോടെ മാത്രമാണ്.