വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന അമേരിക്കയില്‍ അതിതീവ്ര കോവിഡ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,000ലേറെപ്പേര്‍ക്ക് രോഗം ബാധിച്ചെന്നാണ്് ഒൗദ്യോഗിക വിവരം.

വേള്‍ഡോ മീറ്ററും ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്ത് ഇതുവരെ 9,399,268 പേര്‍
ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 236,057 പേര്‍ മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 900 പേരാണ് മരണമടഞ്ഞത്.

6,057,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,105,866 പേരുടെ നില അതീവ ഗുരുതരമാണെന്നും രാജ്യത്തെ ആരോഗവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവില്‍ 144,101,294 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്.

ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്സി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായുള്ളത്.