കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് ധനസഹായവുമായി വനം മന്ത്രി. ആറളം ഫാമില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ വിബീഷ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു പ്രഖ്യാപിച്ചത്.

മാത്രമല്ല, സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു. ജനങ്ങള്‍ക്ക് ശല്യമായി മാറിയ കാട്ടനയെ തുരത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് വിബീഷിന് അപകടം സംഭവിച്ചത്.