ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി കങ്കണയോട് പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതറിയിച്ച്‌ മുംബൈ പൊലീസ് നടിക്ക് സമന്‍സ് അയച്ചു. ബാന്ദ്ര പോലീസിനു മുന്പാകെ ഹാജരാകാനാണു നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഹിമാചല്‍ പ്രദേശിലാണു കങ്കണ. നടന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 14-ാം തിയതി ബാന്ദ്രയിലെ ഫ്ലാറ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്‍റെ മരണത്തിനു പിന്നാലെ കങ്കണ രണ്ടു മിനിറ്റുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ നെപ്പോട്ടിസത്തിന്‍റെ ഇരയാണു സുശാന്ത് എന്നാണ് കങ്കണ ആആരോപിച്ചത്. ഇതാണ് കങ്കണയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചതിന് കാരണം.

അതേസമയം പോലീസ് നോട്ടീസ് സ്ഥിരീകരിച്ച കങ്കണയുടെ അഭിഭാഷകന്‍ മാര്‍ച്ച്‌ 17 മുതല്‍ നടി മണലിയിലുള്ള വീട്ടിലാണെന്നും നടിയുമായി കൂടിക്കാഴ്ച നടത്താന്‍ പൊലീസ് സംഘത്തെ അവിടേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു..

സുശാന്ത് കേസില്‍ നിലവില്‍ സിനിമയിലെ ചില ആളുകളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ചബ്ബ്ര, യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്ര അടക്കമുള്ളവര്‍ ഇതിനോടകം പൊലീസില്‍ ഹാജരായി.