Author: George Kakkanatt

ഹൈറ്റിയിൽ രണ്ടു ലക്ഷത്തോളം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് യൂണിസെഫ്

കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ നിലനിൽക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ തുടരുമ്പോൾ രാജ്യത്ത് ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സായുധസംഘർഷങ്ങളും കാലാവസ്ഥാപ്രതിസന്ധികളും ദാരിദ്ര്യവും മൂലം തികച്ചും പരിതാപകരമായ സ്ഥിതിയിലൂടെ കടന്നുപോകുന്ന, ഹൈറ്റിയിൽ ഒരുലക്ഷത്തി എൺപതിനായിരത്തിലധികം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ രാജ്യത്ത് ഏതാണ്ട് അൻപത് ലക്ഷത്തോളം ആളുകൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് അറിയിച്ചു. ഏപ്രിൽ 23-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് കരീബിയൻ പ്രദേശത്തുള്ള ഹൈറ്റി കടന്നുപോകുന്ന ദുഃസ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന പരാമർശിച്ചത്. ഹൈറ്റിയിൽ മൂന്നിൽ രണ്ടു കുട്ടികൾക്കും മാനവികസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് വിശദീകരിച്ചു. രാജ്യത്ത് ഏതാണ്ട് ഇരുപത്തിയേഴ് ലക്ഷം ആളുകൾ, സായുധരായ അക്രമിസംഘങ്ങളുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്. ഇവരിൽ പതിനാറ് ലക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഈ വർഷം മാത്രം രണ്ടായിരത്തിയഞ്ഞൂറിലധികം ആളുകൾ ഹൈറ്റിയിൽ സായുധസംഘങ്ങളുടെ ഇരകളായിട്ടുണ്ടെന്നും, കുട്ടികളുടെ അവകാശങ്ങൾക്കെതിരെ ഏതാണ്ട് നാനൂറിലധികം അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു. ഹൈറ്റിയിലെ അവസ്ഥയെക്കുറിച്ച്, ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാകൗൺസിലിൽ നൽകിയ വിവരണം നൽകവെ, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത്. ഹൈറ്റിയിലെ പൊതുജനജീവിതം അനുദിനം വഷളായിവരികയാണെന്ന് കാതറിൻ റസ്സൽ പ്രസ്താവിച്ചു. വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സാമ്പത്തികദുർസ്ഥിതിയും, ഹൈറ്റിയിൽ നിരവധി സായുധസംഘങ്ങൾ വളർന്നുവരാനും, പൊതുജനജീവിതത്തെ മോശമായ രീതിയിൽ എത്തിക്കാനും കാരണമായിട്ടുണ്ട്. നിരവധി സ്ത്രീകൾ ലൈംഗികപീഡനങ്ങൾക്ക് ഇരകളാകുന്നുണ്ടെന്നും യൂണിസെഫ് അറിയിച്ചു. രാജ്യത്തെ അതിക്രമങ്ങളും, അരക്ഷിതാവസ്ഥയും, മാനവിക സഹായമെത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് യൂണിസെഫ് പത്രക്കുറിപ്പ് വ്യക്തമാക്കി. രാജ്യത്തെ പ്രധാനതുറമുഖമായ പോർട്ട്-ഓ-പ്രിൻസ് സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. യൂണിസെഫിന്റേതുൾപ്പെടെ ആളുകൾക്ക് വിതരണം ചെയ്യാനായി എത്തിച്ച നിരവധി സാമഗ്രികൾ തുറമുഖത്ത്...

Read More

മലേറിയ മൂലം ഓരോ മിനിറ്റിലും ഒരു കുട്ടിവീതം മരിക്കുന്നു: യൂണിസെഫ്

ലോകത്ത് ദിവസം തോറും ആയിരത്തോളം കുട്ടികൾ മലേറിയ പിടിപെട്ട് മരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മലേറിയയ്‌ക്കെതിരായ ലോകദിനമായ ഏപ്രിൽ 25 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ്, ഓരോ മിനിട്ടിലും അഞ്ചു വയസ്സിനു താഴെയുള്ള ഒരു കുട്ടി വീതം ഈ രോഗം മൂലം മരണമടയുന്നുവെന്നെ വാർത്ത യൂണിസെഫ് പുറത്തുവിട്ടത്. അനുദിനം ആയിരത്തോളം കുട്ടികൾ മലേറിയ മൂലം മരണമടയുന്ന സ്ഥിതി, ശരിയായ ചികിത്സയും, പ്രതിരോധ, നിവാരണ മാർഗ്ഗങ്ങളുമുപയോഗിച്ച് കുറച്ചുകൊണ്ടുവരുവാൻ സാധിക്കുന്നതാണെന്ന് യൂണിസെഫ് ഇറ്റലിയുടെ വക്താവ് അന്ത്രെയാ യാക്കൊമീനി പ്രസ്താവിച്ചു. 2022-ൽ മാത്രം ലോകത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം (24.9) ആളുകൾക്ക് മലേറിയ പിടിപെട്ടുവെന്നും, അവരിൽ ആറുലക്ഷത്തിലധികം ആളുകൾ (608,000) മരണമടഞ്ഞവെന്നും യൂണിസെഫ് വിശദീകരിച്ചു. ഇതിൽ എഴുപത്തിയാറ് ശതമാനവും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. പൊതുആരോഗ്യരംഗത്ത് മലേറിയ കൂടുതൽ അടിയന്തിരപ്രാധാന്യമർഹിക്കുന്ന ഒരു രോഗമാണെന്നും, എന്നാൽ അതിന്റെ ചികിത്സാചിലവുകൾ, സഹനത്തിലേക്കും ദാരിദ്ര്യത്തിലേക്കും നിരവധി കുടുംബങ്ങളെ തള്ളിയിടുന്നുണ്ടെന്നും യൂണിസെഫ് ഇറ്റലി അറിയിച്ചു. ലോകജനതയുടെ പകുതിയും ഈ രോഗത്തിന്റെ ഭീഷണിയിലാണുള്ളതെന്നും, അവരിൽത്തന്നെ ഭൂരിപക്ഷവും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ളവരാണെന്നും യൂണിസെഫ് വ്യക്തമാക്കി. രണ്ടായിരാമാണ്ടു മുതൽ രണ്ടായിരത്തിപ്പത്തൊൻപത് വരെയുള്ള കാലയളവിൽ മലേറിയ മൂലമുള്ള മരണനിരക്ക് ഏതാണ്ട് പകുതിയായി കുറഞ്ഞെന്ന് ശിഷ്യക്ഷേമനിധിയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. എന്നാൽ 2020-ൽ ഈ നിരക്കിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2023 ഒക്ടോബറിൽ, മലേറിയയ്‌ക്കെതിരായ രണ്ടാം പ്രതിരോധ വാക്‌സിൻ നൽകുമെന്ന് യൂണിസെഫ്...

Read More

സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ മറക്കരുത്: ഫ്രാൻസിസ് പാപ്പാ

സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ മറക്കരുതെന്നും, സ്നേഹത്തിന്റേതായ മനോഭാവത്തോടെ ഏവരെയും ആശ്ലേഷിക്കുന്ന ഒരു സംസ്‌കാരം തുടർന്നുകൊണ്ടുപോകണമെന്നും സംഘടനാംഗങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാപ്രവർത്തനസംഘടനയ്ക്ക് (Azione Cattolica) ഫ്രാൻസിസ് പാപ്പാ ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ ഏതാണ്ട് അറുപതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്തു. മനുഷ്യർക്ക്, പ്രത്യേകിച്ച് അബലരായ ആളുകൾക്ക് ആസ്സിയോണെ കത്തോലിക്കാ എന്ന കത്തോലിക്കാപ്രവർത്തനസംഘടന ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ നാമൊരിക്കലും മറക്കരുതെന്ന് സംഘടനാംഗങ്ങളെ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. “തുറന്ന കരങ്ങളോടെ” എന്ന വിഷയത്തെ ആധാരമാക്കി, കത്തോലിക്കാപ്രവർത്തനസംഘടന നടത്തിയ ഒത്തുചേരലിൽ സംബന്ധിച്ച ഏതാണ്ട് അറുപതിനായിരത്തോളം ആളുകൾക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ. ജനനം മുതൽ മരണം വരെ, സ്വീകാര്യതയുടെ അടയാളമായ തുറന്ന കരങ്ങളാണ് നാം കാണുന്നതെന്ന് പറഞ്ഞ പാപ്പാ, നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ആശ്ലേഷത്താൽ നാം സംരക്ഷിക്കപ്പെടുന്നവരാണെന്ന് ഓർമ്മിപ്പിച്ചു. ലഭിക്കാതിരിക്കുന്നതും, രക്ഷിക്കുന്നതും, ജീവിതത്തെ മാറ്റിമറിക്കുന്നതുമായ മൂന്ന് തരം ആശ്ലേഷങ്ങളെക്കുറിച്ച് പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ലോകത്ത് സ്വീകാര്യതയുടെ അടയാളമായ ആശ്ലേഷം പലപ്പോഴും ഇല്ലാതാകുന്നെന്നും, ചിലയിടങ്ങളിൽ അവ സ്വീകാര്യമല്ലാതായിത്തീരുന്നെന്നും ഓർമ്മിപ്പിച്ച പാപ്പാ, ആശ്ലേഷം, ചുരുട്ടിയ മുഷ്ടിയായി മാറുന്നത് അപകടകാരണമെന്ന് ഓർമ്മിപ്പിച്ചു. ഉണ്ടാകാതിരുന്ന ആശ്ലേഷങ്ങളോ, മുൻവിധികളാൽ നിരസിക്കപ്പെട്ട ആശ്ലേഷങ്ങളോ പല യുദ്ധങ്ങളുടെ പോലും കാരണമായിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. ആശ്ലേഷത്തിന്റെ മാർഗ്ഗം ജീവന്റെ മാർഗ്ഗമാണെന്ന് സാക്ഷ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുമെന്ന് കത്തോലിക്കാപ്രവർത്തനസംഘടനയിലെ അംഗങ്ങളോട് പാപ്പാ പറഞ്ഞു. രക്ഷിക്കുന്ന ആശ്ലേഷം എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ആശ്ലേഷം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാകുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി നിൽക്കുന്നത്, നമ്മെ ആലിംഗനം ചെയ്യുന്ന കരുണാമയനായ ദൈവമാണെന്ന് പാപ്പാ പറഞ്ഞു. പിതാവായ ദൈവത്തിന്റെ ആലിംഗനമാണ് ക്രിസ്തുവിലും, ക്ഷമയുടെയും സൗഖ്യത്തിന്റേതും, വിമോചിനത്തിന്റേതും, സേവനത്തിന്റേതുമായ അവന്റെ പ്രവൃത്തികളിലും നമുക്ക് കാണാനാകുന്നതെന്ന് പാപ്പാ വിശദീകരിച്ചു. വിശുദ്ധ കുർബാനയിലും കുരിശിലുമാണ് ഇത് അതിന്റെ പരമോന്നതിയിലെത്തുന്നത്. ദൈവത്താൽ ആലിംഗനം ചെയ്യപെടാനായി നമ്മെത്തന്നെ ശിശുക്കളെപ്പോലെ വിട്ടുകൊടുക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. പുതിയ വഴികൾ കാണിച്ചുതരാനും, പ്രത്യാശയുടെ മാർഗ്ഗങ്ങൾ തുറക്കാനും ഒരു ആലിംഗനത്തിന് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെയുള്ള ഒരു ആശ്ലേഷം, നിരവധി വിശുദ്ധരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ, ഒരു കുഷ്ഠരോഗിയെ ആശ്ലേഷിച്ച ഫ്രാൻസിസ് അസ്സീസിയുടേത് ഇതിനുദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി. എല്ലാമുപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ വിശുദ്ധനെ പ്രേരിപ്പിച്ചത് ഇങ്ങനെയൊരു ആശ്ലേഷമായിരുന്നു. സഹനങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ, കരുണയുടെയും സഹാനുഭൂതിയുടെയും കരങ്ങളോടെ ആലിംഗനം ചെയ്യാനായാൽ, നിങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമായി മാറാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുവഴി സമൂഹത്തിലും, സംസ്കാരത്തിലും, രാഷ്ട്രീയത്തിലും, സാമ്പത്തികരംഗത്തും സുവിശേഷമനുസരിച്ചുള്ള മാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ നൽകാൻ നിങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ മൂന്നാമത്തെ ഘട്ടത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, നിലവിലെ പ്രവാചകദശയിൽ, സഭയുടെ മിഷനറി ജീവിതത്തിനും, നമ്മുടെ ഈ കാലഘട്ടത്തിനും പുതിയ ഒരു ഊർജ്ജം പകരാനുള്ള അതിന്റെ കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചു. ആത്മാവിനാൽ പ്രേരിതരായ പ്രതീക്ഷയുടെ തീർത്ഥാടകരും, സിനഡാത്മകതയുടെ പ്രവർത്തകരുമാകാൻ പാപ്പാ ഏവരെയും...

Read More

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. 15 വയസ്സുള്ള മുസ്‌കാനെയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു. “ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി ഞാൻ എന്റെ മകൾ മുസ്‌കാൻ വേണ്ടി തീവ്രമായി തിരയുകയാണ്. മാർച്ച് 11-ന് അവളെ വീട്ടിൽ നിന്ന് കാണാതായി. അവളെ വീണ്ടെടുക്കാൻ ഞാൻ പോലീസിനോട് നിരന്തരമായ അഭ്യർഥന നടത്തിയിട്ടും, എന്റെ കുട്ടി ഇപ്പോഴും തട്ടിക്കൊണ്ടുപോയ അർസലൻ അലിയുടെ കസ്റ്റഡിയിലാണ്.” – പിതാവ് മാസിഹ് വെളിപ്പെടുത്തുന്നു. മുസ്‌കാനെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അടിയന്തര നടപടിക്കായി അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപണമുണ്ട്. “മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം, അടുത്ത ദിവസം ഒരു പോലീസ് സംഘം എന്റെ വീട്ടിലേക്ക് വരുമെന്ന് എന്നോട് പറഞ്ഞു, പക്ഷേ ഞാൻ അവർക്ക് 5,000 പാക്കിസ്ഥാൻ രൂപ (1,793 യുഎസ് ഡോളർ) ‘ഇന്ധനച്ചെലവായി’ നൽകണം. പോലീസിന്റെ ഉദാസീനമായ പെരുമാറ്റം എന്റെ മകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പ്രതിയെ രക്ഷപ്പെടുവാനും സഹായിച്ചു.”- പിതാവ് പറയുന്നു. 25- നും 27- നും ഇടയിൽ പ്രായമുള്ള അലി, മസിഹിന്റെ മകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയും കുറ്റകൃത്യത്തിന് നിയമപരമായ മറയായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും...

Read More

നൈജീരിയയിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒടുക്‌പോ കൗണ്ടിയുടെ എൻ്റേപ്ക ഗ്രാമത്തിൽ ഏപ്രിൽ 20-ന് ആയിരുന്നു ആക്രമണം നടന്നത്. ഫുലാനി തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒമ്പത് ഗ്രാമങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫുലാനി തീവ്രവാദികൾ റെയ്ഡ് നടത്തിയിരുന്നു. ആക്രമണത്തിൽ കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികൾ റോമൻ കാത്തലിക് ചർച്ചിന്റെ  ഉടമസ്ഥതയിലുള്ള സെൻ്റ് ചാൾസ് പ്രൈമറി സ്കൂളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ബെന്യൂവിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാനുഷിക സംഘടനയായ ആക്ഷൻ എയ്ഡിന്റെ കൺട്രി ഡയറക്ടർ ആൻഡ്രൂ മമേഡു അബുജയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഈ ആക്രമണങ്ങളിലൂടെ ജീവനും ഉപജീവനമാർഗങ്ങൾക്കും ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. കുടുംബങ്ങൾ ശിഥിലമായി, വീടുകൾ നശിപ്പിക്കപ്പെട്ടു, ഭാവി തകർന്നിരിക്കുന്നു. ദുരന്തബാധിതർ അനുഭവിക്കുന്ന ആഘാതവും കഷ്ടപ്പാടുകളും അഗാധവും നീണ്ടുനിൽക്കുന്നതുമാണ്. സുസ്ഥിരമായ സമാധാന നിർമ്മാണത്തിന്റെയും സംഘർഷ പരിഹാര ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പിക്കുന്നത് ആണിത്.” – ആൻഡ്രൂ മമേഡു വെളിപ്പെടുത്തി. ഓപ്പൺ ഡോർസിന്റെ 2024 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് പ്രകാരം 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെ വിശ്വാസത്തിന്റെ പേരിൽ 4,118 പേർ കൊല്ലപ്പെട്ടതോടെ, ക്രിസ്തുവിനെ അനുഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഭീകരമായ സ്ഥലമായി നൈജീരിയ തുടരുകയാണ്. മറ്റേതൊരു രാജ്യത്തേക്കാളും 3,300 ക്രൈസ്തവരെയാണ് നൈജീരിയയിൽ നിന്നും...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds