കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. അതീവ ഗുരുതരാവസ്ഥയിലാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ ബാലയുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇതാ ഗായകൻ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

ബാലയെ പറ്റിയും അടുത്തിടെയുണ്ടായ വിവാദങ്ങളെ കുറിച്ചുമൊക്കെ എംജി ശ്രീകുമാർ അഭിമുഖത്തിൽ ചോദിച്ചിരുന്നു. ബാല എന്തെങ്കിലും ടാറ്റൂ ചെയ്തിട്ടുണ്ടോ എന്നാണ് എംജി ശ്രീകുമാർ ചോദിച്ചത്. ഇല്ലെന്ന് താരം മറുപടിയും പറഞ്ഞു. ജീവിത പങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ടാറ്റൂ അടിയ്ക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന് ബാല പറയുന്നു. തന്റെ സുഹൃത്തിന്റെ ഒരു ജീവിത കഥയും താരം പങ്കുവെച്ചു. 

എന്റെ ഒരു സുഹൃത്തിന് ടാറ്റു അടിക്കുന്നത് ഇഷ്ടമാണ്. അയാൾ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്കത് ഇഷ്ടമായിരുന്നില്ല. ഒടുവിൽ അയാളുടെ ആഗ്രഹപ്രകാരം ചെറിയൊരു ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു അത്. എന്നാൽ വേറൊരു കഥ പറയാം. എന്റെ ഒരു അസിസ്റ്റന്റ് ടാറ്റു അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പേയെങ്കിലും അവർ തമ്മിൽ വേർപിരിയേണ്ടി വന്നു. 

ആ ടാറ്റു എന്തായിരുന്നു എന്നതല്ല, ആ ടാറ്റു അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടങ്ങളിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടൻ ചെയ്തതാണെന്ന് പറഞ്ഞു. നിന്റെ ശരീരത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കൻ വിചാരിച്ചിരുന്നില്ല. ഒടുവിൽ രണ്ട് പേർക്കും പിരിയേണ്ടി വന്നുവെന്നും ബാല പറയുന്നു.

എന്ത് ചെയ്താലും ദൈവം കൊടുത്തോളും എന്നേ പറയാറുള്ളു. നമ്മുടെ മനസ് ശുദ്ധമാണെങ്കിൽ ദൈവം വന്ന് കാത്തോളും. അതുപോലെ നല്ലയാളുകളുടെ മനസ് വേദനിപ്പിച്ചാലും ദൈവം കൊടുക്കുമെന്നും’, ബാല പറയുന്നു. കേരളം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞത് ചതിക്കപ്പെട്ടത് കൊണ്ടാണെന്നാണും ബാല പറയുന്നു.