റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 20 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസില്‍ നിന്ന് പോലീസ് ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒരു വസ്തു കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. 

വാഹനം പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തിയതായി റംബാന്‍ എസ്എസ്പി മോഹിത ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. നഷ്രി ചെക്ക് പോയിന്റില്‍ ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു പരിശോധന. പിന്‍സീറ്റിലെ കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്ന ഐഇഡി ബോംബ് സ്‌ക്വാഡ് കണ്ടെത്തിയതായി മോഹിത ശര്‍മ പറഞ്ഞു.

കണ്ടെടുത്ത ഐഇഡിയില്‍ എന്ത് മെറ്റീരിയലാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് എസ്.എസ്.പി പറഞ്ഞു.