കുടുംബത്തെ പെരുവഴിയിലാക്കി ജപ്തി : തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു. അമ്മയും മക്കളും പെരുവഴിയിൽ

തൃശ്ശൂർ മുണ്ടൂർ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരാണ് വീടിനു കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ആണ് ബാങ്ക് വീട് പൂട്ടി പോയത്. ഉടു തുണിയും ഭക്ഷണ സാധനങ്ങളും മറ്റും വീടിനുള്ളിലാക്കിയായിരുന്നു ബാങ്ക് ഉദ്ദ്യോഗസ്തർ സീൽ ചെയ്തത്.

എന്നാൽ, വീടു ജപ്തി ചെയ്ത നാ പടിയിൽ
ഇന്ന് രാവിലെ 10 മണിയോട് കൂടി പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിൽ കുടുംബം ബന്ധു വീട്ടിലേക്ക് രാത്രിയിൽ മാറുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഓമനയുടെ വീട്ടിൽ രാവിലെ എത്തുമെന്നറിയിച്ചിട്ടുണ്ട്.

കോടതി ഉത്തരവിൽ ഇളവ് തേടാനുള്ള നടപടികൾ ആലോചിക്കുമെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി യും പറഞ്ഞു.