തിരുവനന്തപുരം: കേരളം തീവ്രവാദത്തിന്‍റെ ഹോട്ട്സ്പോട്ടായി മാറുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണ്. സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിനും എതിരെ സ്വപ്ന സുരേഷ് കോടതിയിൽ മൊഴി നൽകുന്ന സാഹചര്യം വരെ ഉണ്ടായി. സർവകലാശാല നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാർ.

ലോകായുക്തയെ ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. സർക്കാർ കുടുംബാധിപത്യത്തിലും അഴിമതിയിലും പെട്ടിരിക്കുകയാണെന്നും നഡ്ഡ ആരോപിച്ചു.