മകനെ രക്ഷിക്കാന്‍ കടുവയോട് ഏറ്റുമുട്ടി ഒരമ്മ. മധ്യപ്രദേശിലെ ജബല്‍പുരിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് സമീപമാണ് സംഭവം.
ഒന്നര വയസുകാരനായ മകനെ രക്ഷിക്കാനാണ് രോഹാനിയ ഗ്രാമവാസിയായ യുവതി മരണത്തെ മുന്നിൽകണ്ട് കടുവയുമായി പോരടിച്ചത്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. എന്നാൽ പരിക്ക് ഗുരുതരമല്ല.
കൃഷിയിടത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ കുട്ടിയുടെ കരച്ചിൽകേട്ടാണ് ഓടിയെത്തിയത്. ഓടിയെത്തിയ യുവതി കടുവയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷിക്കുകയായിരുന്നു. യാതൊരു ആയുധങ്ങളുമില്ലാതെയാണ് യുവതി കടുവയെ നേരിട്ടത്.
സംഭവം കണ്ടെത്തിയ ഗ്രാമവാസികൾ കടുവയെ ഓടിച്ചുവിട്ടു. കുട്ടിയുടെ തലയിലും അമ്മയുടെ ശരീരം മുഴുവനും പരിക്കേറ്റു. ഗ്രാമവാസികൾ ശ്രദ്ധപാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.