ലോകത്തിലെ ഏറ്റവും ലാഭകരമായ നഗരമാണ് ദുബൈ എന്നതാണ് യു.കെ ആസ്ഥാനമായ പുതിയ സര്‍വെ കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ സമീപത്താണ് ഏറ്റവും കൂടുതല്‍ പ്രേപര്‍ട്ടി ബിസിനസില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നതെന്നും സി.ഐ.എ ലാന്‍ഡ് ലോര്‍ഡ്സ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഒരു വസ്തുവില്‍ നിക്ഷേപിച്ച ശേഷം പണം തിരികെ ലഭിക്കാന്‍ നാല് മാസത്തില്‍ കൂടുതലെടുക്കുന്നില്ലെന്നും ഇതില്‍ പറയുന്നുണ്ട്.

ബുര്‍ജ് ഖലീഫക്ക് പരിസരത്തെ വസ്തുക്കളില്‍ നിക്ഷേപമിറക്കിയവര്‍ ഓരോ രാത്രിയും ശരാശരി 1150ഡോളര്‍ ലാഭമുണ്ടാക്കുന്നുണ്ട്. 450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ അല്ലെങ്കില്‍ ഒരു കിടപ്പുമുറിയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ ഏറ്റവും വലിയ അറബ് സമ്ബദ്‌വ്യവസ്ഥയായ യു.എ.ഇയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ശക്തമായ തിരിച്ചെത്തിയതായും പഠനം വ്യക്തമാക്കുന്നു.