ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജി ഷോറൂം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിൽ ലുലു ആരംഭിക്കുന്ന 18-ാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.

യുഎഇയിലെ ഏറ്റവും വലിയ ലുലു ഹൈപ്പർ മാർക്കറ്റുകളിലൊന്നാണ് ഷാർജ ബുതീനയിൽ പ്രവർത്തനം ആരംഭിച്ചത്. ഗ്രോസറി, ഇലക്ട്രോണിക്‌സ്, ഫാഷൻ, സ്‌പോർട്‌സ്, സ്റ്റേഷനറി ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓർഗാനിക്, ഷുഗർ ഫ്രീ, കേരള വിഭവങ്ങൾക്കായുള്ള തനിനാടൻ ഫുഡ് കൗണ്ടർ എന്നിവ ഹൈപ്പർ മാർക്കറ്റിന്റെ പ്രത്യേകതകളാണ്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളാണ് ഹൈപ്പർ മാർക്കറ്റിന്റെ മറ്റൊരു സവിശേഷത. ഹൈപ്പർ മാർക്കറ്റിലെ ഹോട്ട് ഫുഡ് സെക്ഷനിലാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. 25 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ ഉൾപ്പെടെ ആകർഷകങ്ങളായ ഓഫറുകളും ഈദ് പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ഡയറക്ടർ സലിം, ജയിംസ് വർഗീസ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മലയാളികൾ ഉൾപ്പെടെയുള്ള വലിയ ജനാവലിയാണ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.