തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ‘പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂര്‍ മലപ്പട്ടം, കാസര്‍ഗോഡ് വലിയപറമ്ബ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നതെന്ന്’ മന്ത്രി പറഞ്ഞു.

‘ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 ഗ്രാമപഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. തിരുവനന്തപുരത്തെ പുല്ലമ്ബാറ, ഉഴമലയ്ക്കല്‍, പെരുങ്കടവിള. കൊല്ലത്തെ മണ്‍ട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ടയിലെ തോട്ടപ്പുഴശ്ശേരി, ഓമല്ലൂര്‍. ആലപ്പുഴയിലെ പെരുമ്ബാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയത്തെ കൊരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, അകല്‍ക്കുന്നം. ഇടുക്കി ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂര്‍ പോര്‍ക്കുളം, നെന്‍മണിക്കര, പുത്തന്‍ചിറ, അന്തിക്കാട്. പാലക്കാട് ചളവറ, കുമരംപുത്തൂര്‍, കാപ്പൂര്‍, അലനല്ലൂര്‍. മലപ്പുറം ഏലംകുളം ഇരിമ്ബിലം പെരുമണ്ണക്ലറി, എടയൂര്‍. കോഴിക്കോട് തുറയൂര്‍, മേപ്പയ്യൂര്‍, മണിയൂര്‍, ചെക്യാട്. വയനാട് തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂര്‍ കോട്ടയം, കരിവെള്ളൂര്‍, പടിയൂര്‍ കല്ല്യാട്, ഏഴോം, കുറുമാത്തൂര്‍. കാസര്‍ഗോഡ് വലിയപറമ്ബ, ബലാല്‍, ബെല്ലൂര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകള്‍ക്കാണ് ധനസഹായമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.