മലയാളത്തിലെ മാധ്യമളിലെ വാര്‍ത്തകള്‍ കണ്ടാല്‍ തോന്നും ലക്ഷദ്വീപ് ആകെ ബി ജെ പി പ്രവര്‍ത്തകരാണെന്ന്. ദ്വീപിലെ ബി ജെ പിയില്‍ നിന്ന് മൂവായിരത്തിലധികം പേര് രാജി വെച്ചു എന്നാണ് മതേതര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് കൂട്ട രാജി എന്നായിരുന്നു തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയത്.

സത്യവുമായി പുലബന്ധമില്ലാത്ത വാര്‍ത്തയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് അവിടെ 100 അംഗങ്ങള്‍ തികച്ചില്ല. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ലക്ഷ ദ്വീപിലെ ബി ജെ പി സ്ഥാനാര്‍ഥി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ലഭിച്ചത് 125 വോട്ടുകള്‍. പാര്‍ട്ടി വോട്ടും വ്യക്തി ഗത വോട്ടും ചേര്‍ത്താണിത്. 200ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 245 വോട്ടാണ് ബിജെപിക്ക് ദ്വീപില്‍ കിട്ടിയ ഏറ്റവും കൂടുതല്‍ വോട്ട്