തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസ് താനും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന ആരോപണം തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. മകനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമ പോരാട്ടം നടത്തുന്നതെന്നും പിതാവ്.

അതേസമയം പോക്‌സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതിയായ അമ്മ പറഞ്ഞു. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ ഭീഷണിപ്പെടുത്തി പരാതി നല്‍കിയതാണെന്നും അമ്മ വ്യക്തമാക്കി. മകന് മരുന്നുകള്‍ നല്‍കിയിരുന്നവെന്ന പൊലീസ് വാദം അമ്മ നിഷേധിച്ചു.

ഹൈകോടതി കേസില്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അമ്മ ഇന്നലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു അമ്മയുടെ വിശദീകരണം. കുടുംബ കോടതിയില്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതും തന്നോടൊപ്പമുള്ള മകനെ വിട്ടുകൊടുക്കാത്തതുമാണ് വൈരാഗ്യത്തിന് കാരണം. മകനെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള കണ്ടെത്തലുകളും അമ്മ നിഷേധിച്ചു.