വയനാട്: ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.

മീനങ്ങാടി സ്വദേശികള്‍ 26 പേര്‍, മേപ്പാടി സ്വദേശികള്‍ 24, മുട്ടില്‍ സ്വദേശികള്‍ 14, വെള്ളമുണ്ട, പനമരം സ്വദേശികള്‍ 13 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികള്‍ 12, നൂല്‍പ്പുഴ,ബത്തേരി സ്വദേശികള്‍ 9 പേര്‍ വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികള്‍ 8 പേര്‍ വീതം, മൂപ്പൈനാട് സ്വദേശികള്‍ 7, കോട്ടത്തറ സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി സ്വദേശികള്‍ 5 പേര്‍ വീതം, മാനന്തവാടി, എടവക സ്വദേശികള്‍ 4 പേര്‍ വീതം,അമ്പലവയല്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി സ്വദേശികള്‍ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2 പേര്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചത്.

137 പേര്‍ രോഗമുക്തരായി. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6747 ആയി. 5819 പേര്‍ ഇതുവരെ രോഗമുക്തരായി.