കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി തള്ളി .

ഹൈകോടതിയെ സമീപിക്കുന്നതുവരെ വിചാരണ തുടരരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കോടതി പക്ഷപാതപരമായി പെരുമാറുെന്നന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെച്ച കോടതി പ്രോസിക്യൂഷെന്‍റ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ഹരജി തള്ളുകയായിരുന്നു. കേസില്‍ നവംബര്‍ മൂന്നിന് വിചാരണ നടപടി തുടരും. വിചാരണ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയില്‍ ഹരജി നല്‍കിയിരുന്നു.