സച്ചിന്‍ പൈലറ്റിനെതിരെയും 18 വിമത എംഎല്‍എമാര്‍ക്കെതിരെയും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ അയോഗ്യതാ നോട്ടീസ് നല്‍കിയതു പ്രകാരമുള്ള നടപടിയെടുക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് രാജസ്ഥാന്‍ അസംബ്ലി സ്പീക്കര്‍ സി.പി ജോഷി പിന്‍വലിച്ചത്.

ഹൈക്കോടതിയുടെ ഇടപെടല്‍ തടയണമെന്ന് നേരത്തെ നല്‍കിയ ഹര്‍ജി കാലഹരണപ്പെട്ടതായെന്നു ചൂണ്ടിക്കാട്ടിയാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്. പഴയ ഹര്‍ജി പിന്‍വലിച്ച്‌ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യം ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയും ചെയ്തു.

സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരേ സച്ചിന്‍ പൈലറ്റ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ നടപടികള്‍ താത്കാലികമായി തടഞ്ഞതിനെതിരേ സ്പീക്കര്‍ നേരത്തെ നല്‍കിയ ഹര്‍ജിയാണ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചത്. ഈ ഹര്‍ജി കഴിഞ്ഞ വ്യാഴാഴ്ച പരിഗണിച്ച സുപ്രീം കോടതി, ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയും ഹൈക്കോടതി ഉത്തരവിടുന്നതിനു നിയന്ത്രണങ്ങളില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും സ്പീക്കറുടെ നടപടിക്കു താത്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഇതോടെയാണ് നേരത്തെയുള്ള ഹര്‍ജി പിന്‍വലിച്ച്‌ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ സ്പീക്കര്‍ കോടതിയുടെ അനുമതി തേടിയത്. രാജസ്ഥാന്‍ സ്പീക്കറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലായിരുന്നു ഹൈക്കോടതിയില്‍ വാദിച്ചത്. സ്പീക്കറുടെ നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഹര്‍ജി നല്‍കാനാണ് നീക്കം.