തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതിെന്‍റ മൂന്നാം മാസം സാമ്ബത്തിക തട്ടിപ്പ് നടത്തി. യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച്‌ നടത്തിയ പരിപാടികളുടെ പേരിലായിരുന്നു ഇൗ തട്ടിപ്പ്. കോണ്‍സുലേറ്റിലെ ഉന്നതരുടെ ഇടപെടല്‍മൂലം നടപടിയുണ്ടായില്ല. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച്‌ യു.എ.ഇ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ കോഓപറേഷന് രണ്ട് പരാതി ലഭിച്ചിരുന്നു.

ഇതില്‍, 2018 ഡിസംബറില്‍ ലഭിച്ച രണ്ടാമത്തെ പരാതിയിന്മേല്‍ നടന്ന ഓഡിറ്റിങ്ങിലാണ് വലിയ തട്ടിപ്പുകള്‍ കണ്ടെത്തിയത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് സ്വപ്നയും സംഘവും നടത്തിയതായാണ് അന്ന് ഓഡിറ്റിങ് വിഭാഗത്തിെന്‍റ അനുമാനം. അങ്ങനെയാണ് സ്വപ്ന സുരേഷിനെ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കാന്‍ വഴിതെളിഞ്ഞതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

2016 ഒക്ടോബറിലാണ് യു.എ.ഇ കോണ്‍സുലേറ്റ് ഓഫിസ് മണക്കാട് ആരംഭിച്ചത്. കോണ്‍സല്‍ ജനറലിെന്‍റ സെക്രട്ടറിയായി മറ്റൊരു യുവതിയെയാണ് ആദ്യം തീരുമാനിച്ചത്. അഭിമുഖം നടത്തുകയും നിയമനകത്ത് അയക്കുകയും ചെയ്തശേഷമാണ് സ്വപ്ന സുരേഷ് ബയോഡാറ്റ നല്‍കിയത്. ആദ്യം നിയമിച്ച യുവതിയെ ഒഴിവാക്കി സ്വപ്നയെ 2016 സെപ്റ്റംബറില്‍ നിയമിച്ചു. സ്വപ്നയുടെ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ നല്ല അഭിപ്രായമല്ല കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി നല്‍കിയതിന് കേസ് നിലനില്‍ക്കുന്നകാര്യവും അവരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്നും സ്വപ്ന കോണ്‍സുലേറ്റിലെത്തി.

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുമുമ്ബ് നടത്തുന്നതരം അന്വേഷണം സ്വപ്ന സുരേഷ് സെക്രട്ടറിയായശേഷം ഇല്ലാതാക്കി. തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം കോണ്‍സുലേറ്റില്‍ ജോലിക്കുകയറ്റി. താല്‍പര്യമുള്ള കമ്പനികള്‍ക്ക് കരാറുകളും നല്‍കി. ഇതിന് പിന്നില്‍ ചില ബാഹ്യശക്തികളുമുണ്ടായിരുന്നു. അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ട കമ്പനിയാണ് സ്വപ്നക്കെതിരെ യു.എ.ഇ അധികൃതര്‍ക്ക് പരാതി നല്‍കിയത്.

ഇതിനെതുടര്‍ന്ന് നടന്ന ഓഡിറ്റിലാണ് സ്വപ്ന നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തുന്നവരെ സ്വകാര്യ ഏജന്‍സിയിലേക്ക് പറഞ്ഞയച്ചതുവഴി ലക്ഷങ്ങള്‍ തട്ടിയെന്നും വ്യക്തമായി. പുറത്തായെങ്കിലും കോണ്‍സുലേറ്റുമായി സ്വപ്ന അടുത്ത ബന്ധം തുടര്‍ന്നു. സംസ്ഥാന സര്‍ക്കാറിലെ ഉന്നതരുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിെന്‍റ അനുമാനം.

ഒളിവില്‍ പോകും മുമ്പ്‌ സ്വപ്‌നയും അറ്റാഷെയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഒളിവില്‍ പോകുന്നതിനു മുമ്പ്‌ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തി. അറ്റാഷെയുടെ പാറ്റൂരിലെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷമാണ് സ്വപ്ന മുങ്ങിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന് വിരുദ്ധമായാണ് അറ്റാഷെ യു.എ.ഇയിലേക്ക് മടങ്ങിയതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

നേരത്തേ യു.എ.ഇയിലേക്ക് പോയ സഹപ്രവര്‍ത്തകര്‍ തിരിച്ചെത്തിയശേഷം നാട്ടില്‍ പോകുമെന്നായിരുന്നു അറ്റാഷെ ജീവനക്കാരെ അറിയിച്ചിരുന്നത്. സ്വര്‍ണം പിടിച്ചതോടെ തീരുമാനം മാറ്റി. ഉടന്‍ ഡല്‍ഹിയില്‍ പോകേണ്ട ഒരാവശ്യമുണ്ടെന്ന് ജീവനക്കാര്‍ക്ക് മൊബൈല്‍ സന്ദേശം നല്‍കിയത്രെ. തെന്‍റ പേരില്‍ വന്ന ബാഗേജ് കസ്റ്റംസ് തടഞ്ഞതിനെതുടര്‍ന്ന് അറ്റാഷെ സമ്മര്‍ദത്തിലായിരുന്നു. ഇതിെന്‍റ തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നിലാണ് സ്വപ്ന ഫ്ലാറ്റിലെത്തിയത്. അറ്റാഷെ മുറിവിട്ട് ഫ്ലാറ്റിന് താഴെ വന്ന് അരമണിക്കൂറോളം സംസാരിച്ചു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അറ്റാഷെ രാജ്യം വിട്ട വിവരം കോണ്‍സുലേറ്റിലുള്ളവര്‍ അറിയുന്നത്. അറ്റാഷെക്ക് സമാനമായരീതിയില്‍ നേരത്തേയും ഭക്ഷണസാധനങ്ങള്‍ യു.എ.യില്‍നിന്ന് എത്തിയിരുന്നു. ഈ ബാഗേജുകള്‍ ഫ്ലാറ്റില്‍ എത്തിച്ചിട്ടുമുണ്ട്. അറ്റാഷെ ഒറ്റക്കാണ് ഇവിടെ താമസം. പാചകക്കാര്‍ ഉള്‍പ്പെടെ മറ്റൊരു സ്ഥലത്തും. പ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ നിരവധിതവണ ഫ്ലാറ്റിലെത്തി അറ്റാഷെയെ കണ്ടതായും കസ്റ്റംസ്, എന്‍.ഐ.എ സംഘത്തിന് വിവരം ലഭിച്ചു.